2015, ഏപ്രിൽ 1, ബുധനാഴ്‌ച

Foeticide: Indian American woman jailed for 20 years

________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com]

Washington: An Indian American woman has been sentenced to 20 years in prison following her conviction last month for of female foeticide.

A judge in South Bend, Indiana, announced the sentence on Monday, Public Radio International (PRI) online reported.

Purvi Patel, 33, comes from a family of Indian immigrants who settled in Granger, Indiana, a suburb of South Bend.

In July 2013, she showed up at the emergency room of St. Joseph Regional Medical Centre in the town of Mishawaka, bleeding heavily. Doctors quickly realised she'd lost a pregnancy and she confessed that she'd left the foetus in a dumpster outside Moe's Southwest Grill in Granger, a restaurant Patel's parents owned.

Police questioned Patel and searched her cellphone while she was in the hospital, which led them to a series of text messages the prosecution claimed made the case for Patel's illegal abortion and felony charges.

The prosecution claimed Patel, in those text messages, admitted to ordering drugs online to terminate an unexpected pregnancy.

Patel allegedly ordered abortion-inducing drugs from Hong Kong, which caused her to have the child on the floor of her bathroom.

Patel is the first woman convicted of foeticide in Indiana, and only the second to be charged.

Chinese immigrant Bei Bei Shuai faced foeticide charges two years ago in the state, and both cases highlight an emerging 'gray area' for pregnant women within the US legal system.

At the sentencing, Patel's supporters wore purple and white and were joined by members of the 'Indiana Religious Coalition for Reproductive Freedom and Apna Ghar', a Chicago-based group advocating Southeast Asian women's rights. Patel's defence is expected to file an appeal.

IANS

At least 54 dead in trawler sinking off Russia's far east: media

________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com]

At least 54 people have died and 15 are missing after a Russian trawler sank late on Wednesday in the Western Pacific Ocean near the Kamchatka Peninsula, an officer at a maritime rescue coordination centre in the area said.

Viktor Klepikov, coordinating captain of the Petropavlovsk-Kamchatsky maritime rescue coordination centre, told Reuters that there were 132 people on board the Dalniy Vostok freezer trawler. He said 63 people had been rescued.

The ship was carrying 78 Russian nationals, as well as 54 foreign nationals from Myanmar, Ukraine, Lithuania and Vanuatu, the news agency said.

The trawler wrecked in the Sea of Okhotsk, 330 km west of Krutogorovsky settlement in the Kamchatka region and 250 km south of the city of Magadan.

The home port of the trawler, which was owned by Magellan LLC, was Nevelsk in Russia's Sakhalin region, TASS said.

IAF plane carrying 168 Indian nationals lands in Kochi

________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com
 
Kochi: An IAF plane carrying 168 Indian nationals evacuated from Yemen landed here tonight in the government's first major mission to rescue Indians stranded in the strife-torn nation.

The Indian nationals, including nurses and workers, among others, reached home by the special flight--Indian Air Force's
C17 Globemasters-- bringing an end to their about a week-long ordeal.

The flight landed at 2 AM.

The evacuees were welcomed at the airport by Kerala Minister for Diaspora K C Joseph, PWD Minister Ibrahim Kunju
and Ernakulam District Collector M G Rajamanikyam.

They were part of as many as 350 Indians who yesterday reached at Djibouti after being evacuated on a Navy vessel
from Aden, the seaport city of Yemen.

Parents of Jincy and Tincy, two nurses working with government hospitals in Yemen, are concerned about their elder
daughter whose flight from Sana'a was cancelled even after a boarding pass was issued.

Talking to PTI from Kochi airport, mother of the nurses, Omana, hailing from Vadakkancherry of Palakkad district, said
only Jincy, working in Aden, could reach home safely.

'We are happy that our daughter Jincy is coming back on the special flight. But we are concerned about the safety our
elder daughter Tincy who is in Sana'a. We hoped that she would also be reaching safely tonight.

'Jincy could not come as the flight did not take off because of the last minute developments at Sana'a airport,'
said Omana who came to the airport along with her husband Soman to receive their daughters.

A Kerala government official said the Non-Resident Keralites Affairs (Norka) cell would give Rs 2000 each to the
people who returned from Yemen at the airport besides providing them free transportation facilities to reach home.

A spokesperson in the External Affairs Ministry has said of 350 evacuees, 206 belong to Kerala, 40 are from Tamil Nadu,
31 from Maharashtra, 23 from West Bengal and 22 from Delhi besides other states.

The Indians were evacuated late on Monday night by INS Sumitra, which was diverted from its anti-piracy patrol in the
region. It waited for hours to get local clearances as heavy fighting was reported in the city. PTI

വിവാഹവും ലജ്ജയും [- നാലപ്പാട്ട് നാരായണമേനോന്‍ ]

________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com]
 
പ്രകൃതി സ്ത്രീപുരുഷന്മാരെ തമ്മില്‍ കൂട്ടിയിണക്കാന്‍വേണ്ടി ഏര്‍പ്പെടുത്തിയ ഒരു സ്വഭാവവിശേഷമാണ് ലജ്ജാശീലം. പുരുഷന്റെ കാമവികാരത്തെ ഉത്തേജിപ്പിക്കുന്നതില്‍ സ്ത്രീയുടെ ലജ്ജയ്ക്കുള്ള ത്രാണി അതിപ്രധാനമാണ്. ലജ്ജ എന്നത് പ്രകൃത്യാ മറച്ചുവെക്കാന്‍ പ്രേരിപ്പിക്കുന്നതും ലിംഗഭേദവ്യാപാരങ്ങളോട് ചുറ്റിപ്പിടിച്ചു നില്ക്കുന്നതും, പ്രധാനമായി വ്യാപരിക്കുന്നതു സ്ത്രീകളിലാണെങ്കിലും സ്ത്രീയിലും പുരുഷനിലും കാണപ്പെടുന്നതുമായ ഒരുതരം ഭയമാണ്. അത്തരം ഭയം കുറഞ്ഞിരിക്കുന്ന ഒരു സ്ത്രീക്കും ഒരു സാമാന്യപുരുഷനെ വശീകരിക്കുവാന്‍ കഴികയില്ല. ബേര്‍ബണ്‍ പട്ടണത്തിലെ കുളിസ്ഥലങ്ങളില്‍ച്ചെന്ന കസനോവ, ആ പ്രദേശത്തുള്ള ആചാരമനുസരിച്ച് കുളിപ്പിക്കാനുള്ള യുവതികളില്‍വെച്ചു തിരഞ്ഞെടുക്കപ്പെട്ട ഒരു സുന്ദരിയായ പെണ്‍കിടാവു ചെന്ന്, അദ്ദേഹത്തിന്റെ ഉടുപ്പഴിച്ചുമാറ്റി, സ്വയം നഗ്നയായി കുളിമുറിയിലേക്ക് ഒന്നിച്ചു കടന്നു ദേഹം തേച്ചുകഴുകിച്ചുകൊടുക്കാന്‍ തുടങ്ങിയപ്പോള്‍, യാതൊരു വികാരഭേദവും തനിക്കുണ്ടായില്ലെന്ന് ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് സ്‌റ്റെന്‍ഡല്‍ ലജ്ജയ്ക്ക് 'അനുരാഗത്തിന്റെ അമ്മ' എന്നു നാമകരണം ചെയ്യാന്‍ കാരണം. തുര്‍ക്കിയിലെ അടിമച്ചന്തസ്ഥലങ്ങളില്‍ ക്ഷണത്തില്‍ നാണംകുണുങ്ങുന്ന സ്ത്രീകള്‍ക്കാണ് അധികം വില കിട്ടാറെന്ന് ഡാര്‍വിന്‍ പറയുന്നതു നാമിവിടെ സ്മരിക്കേണ്ടിയിരിക്കുന്നു.

നാലപ്പാട്ട് നാരായണമേനോന്റെ 'രതിസാമ്രാജ്യം വാങ്ങാം'

ലജ്ജ സ്ത്രീപുരുഷന്മാരെ കൂട്ടിയിണക്കാനുള്ള ഒരു പ്രധാനോപകരണമാണെന്നതിലേക്ക് മറ്റൊരു തെളിവാണ്, പുരുഷസംഭോഗാനുഭവത്തോടുകൂടി സ്ത്രീക്ക്, അതു തീരേ ഇല്ലാതാകാറില്ലെങ്കിലും, കുറഞ്ഞുവരുമെന്നുള്ളത്. ഒരു ചെറുപെണ്‍കിടാവിന്റെ ലജ്ജാശീലം ആ പ്രായത്തിലുള്ള യുവാവിന്റെതിനെക്കാള്‍ കൂടിയിരിക്കയും, ലോകപരിചയം നേടിയ ഒരു ഭാര്യയ്ക്കു ഭര്‍ത്താവിനുള്ളതിനെക്കാള്‍ കുറഞ്ഞിരിക്കയും ചെയ്യും - എന്നുവെച്ചാല്‍, എല്ലിസ്സ് പറയുമ്പോലെ, 'പുളപ്പുകാലം കഴിഞ്ഞാല്‍ ഒരാണ്‍പക്ഷിയുടെ മനോഹരത്തൂവലുകള്‍ കൊഴിഞ്ഞുപോകാറുള്ളവിധം ആവശ്യമില്ലെന്നാകുമ്പോള്‍ സ്ത്രീ തന്റെ ലജ്ജയാകുന്ന ഉടുപ്പിനെ അഴിച്ചുമാറ്റുന്നു' എന്നര്‍ഥം. ഇതു കണ്ടിട്ടു ലജ്ജാശീലം സ്ത്രീകളുടെ ഒരു കൃത്രിമവേഷമാണെന്നു ചിലര്‍ തീര്‍ച്ചപ്പെടുത്തുന്നത് അബദ്ധമാണെന്ന് എല്ലിസ്സ് പറയുന്നു. അദ്ദേഹത്തിന്റെ പക്ഷത്തില്‍, അതു ചിലപ്പോള്‍, ഞൗഞ്ഞിയുടെ പുറംതോടുപോലെ, അഭേദ്യമായ ഒരു ചട്ടയും, ചിലപ്പോള്‍ തനിയേ അഴിഞ്ഞുപോകുന്ന ഒരു മൂടുപടവുമാണ്. ഒരു പുരുഷന്റെ ലജ്ജയ്ക്കു കുറെക്കൂടി ഉറപ്പുണ്ട്. അതു സ്ത്രീയുടെതുപോലെ രണ്ടറ്റത്തേക്കും ആടിയുലയുന്ന ഒന്നല്ല. അതുകൊണ്ടാണ് അജ്ഞന്മാരായ പുരുഷന്മാര്‍ സ്ത്രീയുടെ നാണംകുണുങ്ങിത്തത്തോടു ശുണ്ഠിയെടുക്കുകയും അവളുടെ വിഷയലമ്പടത്വത്തോടു വെറുപ്പുകാണിക്കുകയും ചെയ്യുന്നത്; എന്നാല്‍, എപ്പോഴും നാണംകുണുങ്ങിയായ സ്ത്രീ പുരുഷന്മാരില്‍ വെറുപ്പുണ്ടാക്കുമെന്നുള്ളതോടുകൂടി, ലജ്ജയും ധൃഷ്ടതയും കൂടിച്ചേര്‍ന്നവളാണ് പുരുഷനെ അസാമാന്യമായാകര്‍ഷിക്കുന്നതെന്ന വാസ്തവവും നാം ഓര്‍മിക്കേണ്ടിയിരിക്കുന്നു. ആറാമന്‍ അലക്‌സാണ്ടര്‍ എന്ന പോപ്പ് ജര്‍മനിയിലെ സ്ത്രീകള്‍ വൈവാഹികജീവിതത്തില്‍ ഉശിരുകൂട്ടുന്നതിനും ഭര്‍ത്താക്കന്മാരെ അധികമായി സന്തോഷിപ്പിക്കുന്നതിനുംവേണ്ടി സംഭോഗത്തില്‍ പുരുഷായിതം കൈക്കൊള്ളണമെന്ന ഒരു കല്പന പുറപ്പെടുവിച്ചത് ഇവിടെ ശ്രദ്ധേയമത്രേ.

അനിഷ്ടനായ പുരുഷന്റെ തള്ളിക്കയറ്റത്തില്‍നിന്നു കാമവികാരകേന്ദ്രങ്ങളെ രക്ഷപ്പെടുത്തുന്നതിലാണ് ലജ്ജ മൃഗങ്ങളിലും മനുഷ്യരിലും സാമാന്യമായി പ്രവര്‍ത്തിക്കുന്നത്. പുളപ്പുകാലത്തല്ലാതെ നായയുടെ അടുത്തുകൂടല്‍ കവിഞ്ഞുപോകുന്നുണ്ടെന്നു കണ്ട പട്ടി പിന്‍ഭാഗത്തെ നിലത്തേക്കൂന്നി അമര്‍ന്നിരിക്കുന്നു. ഈ ഭയംകൊണ്ടാവശ്യമില്ലാത്തേടത്തു ലജ്ജാശീലം പ്രവര്‍ത്തിക്കുന്നില്ല. ഭൃത്യജനങ്ങളെ അടുത്തുകൂടാന്‍ ഒരിക്കലും സമ്മതിക്കാതിരുന്ന പണ്ടത്തെ ഫ്രഞ്ച് വനിതകള്‍ക്കു ചിലപ്പോള്‍ അവരുടെ മുന്‍പില്‍ യാതൊരു ലജ്ജയും ഉണ്ടാകാറില്ല. സ്ത്രീകള്‍ എഴുന്നേറ്റു കവച്ചുനിന്നു കാലിടകള്‍ക്കിടയില്‍ വെച്ചിട്ടുള്ള പാത്രത്തില്‍ ചൂടുവെള്ളം പകര്‍ന്നുകൊടുക്കുവാന്‍ ഭൃത്യന്മാരെ അനുവദിച്ചിരുന്നു. അതിനാല്‍, ലജ്ജ എപ്പോഴും കാമവികാരത്തിന് ഇളക്കം തട്ടിയിട്ടുണ്ടെന്നതിനെ സൂചിപ്പിക്കുന്നു. സ്ത്രീയുടെ കാമവികാരാവേഗത്തിന്റെ ഒരു പ്രധാന തെളിവാണ് ലജ്ജയെന്ന് എല്ലിസ്സ് തീര്‍ത്തുപറയുന്നു. ലജ്ജാശീലം കൂടിയ സ്ത്രീകളാണ് ധീരകളായ യുവതികളെക്കാള്‍ നല്ല അനുരാഗഭാജനങ്ങളായിത്തീരുന്നതെന്ന് വെനെറ്റും റെസ്റ്റിഫും മറ്റു പലരും സിദ്ധാന്തിക്കുന്നുണ്ട്. ലജ്ജയില്‍നിന്നാണ് വിലാസങ്ങളുടെ ഉദ്ഭവം. സ്ത്രീപുരുഷബന്ധത്തെ ദൃഢീകരിപ്പാന്‍ ലജ്ജയ്ക്കുള്ള ത്രാണി കണ്ടറിഞ്ഞിട്ടാണ് അപരിഷ്‌കൃതര്‍ക്കിടയിലുള്ള വിവാഹച്ചടങ്ങുകള്‍പോലും ഏര്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്; അത്തരം ചടങ്ങുകള്‍ ഇന്നു പരിഷ്‌കൃതവിവാഹച്ചടങ്ങുകളിലും നിഴലിച്ചുകാണുന്നു. ഹാന്‍സ് മെന്‍ജാഗോ പറയുന്നു: 'ഒരു സ്ത്രീയുടെ ലജ്ജയോടു യുദ്ധംവെട്ടുന്ന ഒരു പുരുഷനെ നോക്കിക്കാണുന്നതിനെക്കാള്‍ കാമവികാരോദ്ദീപകമായ മറ്റൊന്നും എനിക്ക് ഊഹിക്കാന്‍ വയ്യാ.' എന്നാല്‍ ആ ലജ്ജ എന്തായാലും വിടാതിരുന്നാല്‍ അതും വൈരസ്യജനകമായിത്തീരുന്നു. ഗോത്തിയെര്‍ പറയുകയുണ്ടായി: 'ഒരു പുരുഷനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടവളെയാണ്, സ്വന്തം അനുരാഗഭാജനത്തെ അടുക്കാന്‍ സമ്മതിക്കാതിരുന്ന സ്ത്രീയെക്കാള്‍ ഞാന്‍ സന്തോഷപൂര്‍വം വിവാഹം ചെയ്യുക.'

അപ്രതീക്ഷിതമായി കൈവരുത്തുന്ന സുഖത്തിനാണ് പറഞ്ഞൊത്തിട്ടുണ്ടാകുന്ന സുഖത്തിനെക്കാള്‍ ആസ്വാദ്യത കൂടുതല്‍. എല്ലാ പുരുഷന്മാര്‍ക്കും ഒരു സ്ത്രീയുടെ ചാരിത്രപ്രതിപത്തി എത്രകണ്ടധികമുണ്ടോ, അത്രകണ്ടാണ് അവളെ ആനന്ദമൂര്‍ച്ഛയിലെത്തിക്കാനുള്ള രസം. 'ശരീരം ആത്മാവിനെ, ദുസ്സ്വഭാവം സത്സ്വഭാവത്തെ, ഭൂമി സ്വര്‍ഗത്തെ കീഴടക്കലാണത്.' ബുദ്ധിപൂര്‍വമായാലോചിക്കുമ്പോള്‍ അതു കഥയില്ലായ്മയാണ്. സദാചാരവിരുദ്ധമാണ്; പക്ഷേ, അതിന്റെ രസം വിശിഷ്ടവും മഹത്തരവുമത്രേ. പുരുഷന്റെ സ്ഥിതി ഇങ്ങനെയാണെങ്കില്‍ സ്ത്രീയുടെത് ഇതിനേതാണ്ടു വിപരീതമാണ്. സ്ത്രീക്കു ചാരിത്രവാനായ പുരുഷനെ കിട്ടണമെന്നു വലിയ ആഗ്രഹമുണ്ടാകുന്നില്ല. വാസ്തവത്തില്‍ അതങ്ങനെയേ വരൂ. നായാടുന്ന സത്ത്വത്തിനു തന്റെ പ്രവൃത്തി ശരിയായി നിര്‍വഹിക്കാന്‍ അങ്ങനെയൊരു വികാരം ആവശ്യമാണ്; നേരേമറിച്ചു, നായാടപ്പെടുന്ന സത്ത്വത്തിന് അതുണ്ടായതുകൊണ്ട് വലിയ ആകര്‍ഷകത്വമൊന്നും തോന്നുവാനില്ല; ഈ നിയമത്തിനുമുണ്ട് വ്യത്യസ്തതകള്‍. തേവിടിശ്ശികള്‍ക്കു സാമാന്യമായി ചാരിത്രവാന്മാരിലായിരിക്കും അതിപ്രതിപത്തി; മുന്‍പൊരിക്കലും ഒരു സ്ത്രീയുമായി അടുത്തുകൂടിയിട്ടില്ലാത്ത ഒരു യുവാവിന്റെ മേല്‍ സഹിച്ചുകൂടാത്ത അനുരാഗം തോന്നിയ ഒരു കുലടയെപ്പറ്റി ഹാന്‍സ് ഓസ്റ്റ് വാള്‍ഡ് പ്രസ്താവിക്കുന്നു. അന്യസ്ത്രീസ്​പര്‍ശം അനുഭവിച്ചിട്ടില്ലാത്ത പുരുഷന്മാരെ പിടികൂടാന്‍ ആര്‍ത്തിപ്പെട്ടിരുന്ന ഒരു കുലടയെപ്പറ്റി എല്ലിസ്സും പറഞ്ഞുകേട്ടിട്ടുണ്ടത്രേ.

സ്വര്‍ണം, വെള്ളി ഇറക്കുമതി താരിഫ് മൂല്യം കൂട്ടി

________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com]



ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി താരിഫ് മൂല്യം വര്‍ധിപ്പിച്ചു. 10 ഗ്രാം സ്വര്‍ണത്തിന് 385 ഡോളര്‍, ഒരു കിലോ വെള്ളിക്ക് 543 ഡോളര്‍ എന്നിങ്ങനെയാണ് താരിഫ് മൂല്യം കൂട്ടിയത്. കഴിഞ്ഞ ദിവസംവരെ ഇത് യഥാക്രമം 375 ഡോളര്‍, 512 ഡോളര്‍ എന്നിങ്ങനെയായിരുന്നു. ആഗോള വിപണിയിലെ സാഹചര്യം കണക്കിലെടുത്താണ് മൂല്യത്തില്‍ വര്‍ധനവരുത്തിയത്.

കസ്റ്റംസ് ഡ്യൂട്ടി തീരുമാനിക്കുന്നതിന് നിശ്ചിയിക്കുന്ന അടിസ്ഥാന വിലയാണ് ഇറക്കുമതി താരിഫ് മൂല്യം. ഊഹക്കച്ചവടം തടയുന്നതിന് രണ്ടാഴ്ചകൂടുമ്പോള്‍ ആഗോള വിപണിയിലെ വിലനിലവാരം അടിസ്ഥാനമാക്കി വിലനിലവാരം പുതുക്കാറുണ്ട്. പെട്രോളിയം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്ന ഉത്പന്നമാണ് സ്വര്‍ണം.

പെസഫിക്കില്‍ റഷ്യന്‍ ബോട്ട് മുങ്ങി 54 മരണം T- T T+

________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com]
 

മോസ്‌കോ: പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ കാംചട്ക ഉപദ്വീപിന് സമീപം റഷ്യന്‍ മത്സ്യബന്ധനബോട്ട് മുങ്ങി 54 പേര്‍ മരിച്ചു. ബോട്ടില്‍ 132 പേരാണ് ഉണ്ടായിരുന്നത്. അവരില്‍ 63 പേരെ രക്ഷപ്പെടുത്തിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. 15 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

ബോട്ടിലുണ്ടായിരുന്ന 78 പേര്‍ റഷ്യക്കാരാണ്. മ്യാന്‍മര്‍, യുക്രെയിന്‍, ലിത്വാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ പൗരന്മാരാണ് ബാക്കിയുള്ള 54 പേര്‍.

കംചട്ക മേഖലയിലെ ക്രുട്ടോഗോര്‍വോസ്‌കി അധിവാസപ്രദേശത്തു നിന്നും 330 കിലോമീറ്റര്‍ പടിഞ്ഞാറും മഗാഡന്‍ നഗരത്തില്‍ നിന്നും 250 കിലോമീറ്റര്‍ തെക്കുമായി സ്ഥിതി ചെയ്യുന്ന പസഫിക്കിലെ ഓഘോട്‌സ്‌ക് കടലിലാണ് മത്സ്യ ബന്ധനബോട്ട് മറിഞ്ഞത്. മഞ്ഞുകട്ടകള്‍ ബോട്ടില്‍ തുളച്ചുകയറിയതാണ് ബോട്ട് മറിയാനുള്ള കാരണമെന്നാണ് പ്രാഥമിക വിവരം.

യെമനില്‍ നിന്ന് 358 പേര്‍ തിരിച്ചെത്തി T- T T+

________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com]

 
ന്യൂഡല്‍ഹി: കലാപഭൂമിയായ യെമനില്‍ നിന്നും 358 ഇന്ത്യക്കാരുമായി രണ്ട് വ്യോമസേനാ വിമാനങ്ങള്‍ തിരിച്ചെത്തി.

168 പേരുമായി യെമന്റെ അയല്‍രാജ്യമായി ജിബൂട്ടിയില്‍ നിന്ന് പുറപ്പെട്ട ഗ്ലോബ്മാസ്റ്റര്‍ വിമാനം പുലര്‍ച്ചെ 1.40 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. 190 പേരുമായി യാത്ര തിരിച്ച രണ്ടാമത്തെ ഗ്ലോബ്മാസ്റ്റര്‍ സി 17 വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് മുംബൈ വിമാനത്താവളത്തിലുമെത്തി.

ഇന്ത്യന്‍ നാവിക വ്യോമസേനകളുടെ സഹായത്തോടെ യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് വിദേശകാര്യ സഹമന്ത്രി വി.കെ സിങാണ്. യെമനിലെ ഏദനില്‍ നിന്ന് കടല്‍മാര്‍ഗ്ഗം ജിബൂട്ടിയിലെത്തിച്ചശേഷമാണ് ഇവരെ വിമാനമാര്‍ഗ്ഗം ഇന്ത്യയിലെത്തിച്ചത്.

ഇന്ത്യയിലെത്തിച്ചവരില്‍ 206 പേരും മലയാളികളാണ്. 40 തമിഴ്‌നാട്ടുകാര്‍, 31 മഹാരാഷ്ട്രക്കാര്‍, 23 പശ്ചിമബംഗാളില്‍ നിന്നുള്ളവര്‍ 22 ഡല്‍ഹി നിവാസികള്‍ 15 കര്‍ണാടകക്കാര്‍, 13 ആന്ധ്രാ-തെലുങ്കാനയില്‍ നിന്നുള്ളവര്‍ എന്നിവരാണ് തിരിച്ചെത്തിയ മറ്റുള്ളവര്‍.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 350 പേരാണ് യെമനില്‍ നിന്ന് ഇപ്പോള്‍ രക്ഷപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്40, മഹാരാഷ്ട്ര31, പശ്ചിമബംഗാള്‍23, ഡല്‍ഹി22, കര്‍ണ്ണാടക15, ആന്ധ്രാപ്രദേശ്‌തെലങ്കാന13 എന്നിങ്ങനെയാണ് യെമനില്‍ നിന്ന് മടങ്ങിയ മറ്റ് സംസ്ഥാനക്കാരുടെ എണ്ണം.

മടങ്ങിയെത്തിവരെ മന്ത്രിമാരും കളക്ടറും ചേര്‍ന്ന് സ്വീകരിച്ചു

പി.പി. ഷൈജു

നെടുമ്പാശ്ശേരി: മലയാളികളും തമിഴരും ഉള്‍പ്പെട്ട സംഘത്തെ മന്ത്രിമാരായ കെ.സി. ജോസഫ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, അന്‍വര്‍ സാദത്ത് എം.എല്‍.എ. എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മടങ്ങിയെത്തിയവരെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേകം വാഹനസൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. രക്ഷപ്പെട്ടെത്തിയവര്‍ക്കായി തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും കെ.എസ്.ആര്‍.ടി.സി. സൗജന്യ സര്‍വീസ് നടത്തി. കൂടാതെ പത്ത് മിനി ബസ്സുകളും സൗജന്യമായി ഇവരെ ലക്ഷ്യസ്ഥാനത്തെത്തിച്ചു.

മടങ്ങിയെത്തിയവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്‌സ് പ്രത്യേകം കൗണ്ടര്‍ തുറന്നിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ആര്‍.എസ്. കണ്ണനും മടങ്ങിയെത്തിവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിമാനത്താവളത്തിലെത്തിയിരുന്നു. ഓരോരുത്തര്‍ക്കും വഴിച്ചെലവിനായി നോര്‍ക്ക റൂട്ട്‌സ് രണ്ടായിരം രൂപ വീതം നല്‍കി.

കൊച്ചിയില്‍ വന്നിറങ്ങിയ തമിഴ്‌നാട് സ്വദേശികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിനായി തമിഴ്‌നാട്ടില്‍ നിന്ന് പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള െചലവ് നോര്‍ക്ക റൂട്ട്‌സാണ് വഹിച്ചത്. തമിഴ്‌നാട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ചതാണിത്. നോര്‍ക്ക റൂട്ട്‌സിന് ഈ തുക മടക്കിനല്‍കാമെന്ന വ്യവസ്ഥയിലാണ് ഈ ക്രമീകരണം നടത്തിയിരിക്കുന്നത്.

ആകെ 206 മലയാളികളാണ് യെമനില്‍ നിന്ന് മടങ്ങിപ്പോന്നത്. ഇവരെ രണ്ട് വിമാനത്തിലാണ് കൊണ്ടുവരുന്നത്. കുറച്ചുപേര്‍ മുംബൈ വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. ഇവരെ കേരള ഹൗസില്‍ താമസിപ്പിച്ചിരിക്കുകയാണ്. വിമാന ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ഇവരെ സര്‍ക്കാര്‍ െചലവില്‍ നാട്ടിലെത്തിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ. അറിയിച്ചു.

യെമനില്‍ നിന്ന് കപ്പല്‍മാര്‍ഗം ജിബൂട്ടിയിലെത്തിച്ച ശേഷമാണ് ഇവരെ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുവന്നത്.
ജിബൂട്ടിയിലെത്തിയ വിദേശ സഹമന്ത്രി വി.കെ. സിങ്ങിന്റെ നേതൃത്വത്തിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ബുധനാഴ്ച രാത്രി എട്ടരയോടെ യെമനില്‍ നിന്നുള്ള സംഘം കൊച്ചിയിലെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇതനുസരിച്ച് പലരുടേയും വീട്ടുകാര്‍ എട്ടുമണിയോടെ തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ വേണ്ടപ്പെട്ടവര്‍ കൊച്ചിയിലാണോ മുംബൈയിലാണോ ഇറങ്ങുന്നതെന്ന ആശയക്കുഴപ്പത്തിലുമായിരുന്നു പലരും.

മടങ്ങിയെത്തിയ മലയാളികളില്‍ ഇരുപതോളം നഴ്‌സുമാരുള്‍പ്പെടെ വിവിധ തൊഴില്‍ മേഖലയില്‍ നിന്നുള്ളവര്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ പലരുടേയും പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ളവ കമ്പനി അധികൃതര്‍ പിടിച്ചുവച്ചാണ് വിട്ടയച്ചിരിക്കുന്നത്. അതിനാല്‍ തന്നെ യാത്രാരേഖകള്‍ നഷ്ടപ്പെട്ടാണ് പലരും എത്തിയിരിക്കുന്നത്. ശമ്പള കുടിശ്ശിക ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്.